advertisement
Skip to content

വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരെ മറികടന്ന ദമ്പതികളെ കസ്റ്റഡിയിലെടുത്തു

ഫ്ലോറിഡ :മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ച് മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലം പ്രയോഗിച്ച് കയറാൻ ശ്രമിക്കുന്നതിനിടെ എയർലൈൻ ജീവനക്കാരെ ആക്രമിച്ചതിനും - ഒരു തൊഴിലാളിയുടെ മുഖത്ത് കാപ്പി എറിഞ്ഞതിനും ദമ്പതികളെ അറസ്റ്റ് ചെയ്തു.മെക്സിക്കോയിലേക്കുള്ള വിമാനം വൈകിയതിനെ തുടർന്ന് വിമാനത്താവള സുരക്ഷാ ഉദ്യോഗസ്ഥരുമായി തർക്കത്തിലേർപ്പെട്ട ദമ്പതികളായ റാഫേൽ സെയ്‌റാഫെ-നോവേസ് ബിയാട്രിസ് റാപ്പോപോർട്ട് ഡി കാമ്പോസ് മായ എന്നിവർ അറസ്റ്റിലായി.

മെക്സിക്കോയിലേക്കുള്ള വിമാനത്തിൽ ബലപ്രയോഗത്തിലൂടെ കയറാൻ ശ്രമിച്ചതിനാണു ദമ്പതികളെ ഞായറാഴ്ച മിയാമി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റഡിയിലെടുത്തതെന്നു വിമാനത്താവള ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു

വിമാനതാവളത്തിൽ വൈകിയെത്തിയ ശേഷം, ദമ്പതികൾ ഒരു ജീവനക്കാരനെ ആക്രമിച്ചതായി മിയാമി-ഡേഡ് കൗണ്ടി ഷെരീഫ് ഓഫീസിലെ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ഉദ്യോഗസ്ഥനെ എതിർത്തതിനും അതിക്രമിച്ചു കയറിയതിനും സെയ്‌റാഫെ-നോവേസിനെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, മായയ്‌ക്കെതിരെ രണ്ട് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest